,11200 വോട്ടുകളുടെ ലീഡുമായി ഉമ തോമസാണ് ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
പാശ്ചാത്യ നാടുകളിലും മറ്റും തെരെഞ്ഞെടുപ്പ് വേളയിൽ പൊട്ടുന്ന ഉഗ്ര ബോംബാണ് അശ്ലീല വീഡിയോ. പലതും കൃത്രിമമായി നിർമ്മിക്കുന്നതാണ്.
പി സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.
അശ്ലില വീഡിയോ പ്രചരിപ്പിച്ചതില്‍ ഐക്യജനാധിപത്യ മുന്നണിക്ക് യാതൊരു പങ്കുമില്ല. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അത് സാമൂഹ്യമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തവരെയാണ് പിടികൂടേണ്ടത്. അങ്ങിനെ പിടികൂടാന്‍ ശ്രമിച്ചാല്‍ വാദി പ്രതിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നടത്തിയത് സിപിഎമ്മാണ്.
ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ദയാ പാസ്‌കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ദയ പറഞ്ഞു
'നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിലും പങ്കെടുക്കും. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസുകാരനായിതന്നെ തുടരും. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്
എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്‍റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്
അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണ്
ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ് പറഞ്ഞു.
ളോഹയിട്ടവര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും സ്വീകരിച്ചതോടെ ഈ മുന്നണികളുടെ വോട്ട് ആര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കുന്നില്ല. ട്വന്‍റി ട്വന്‍റിയുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഒരുമിച്ച് നിര്‍ത്താന്‍
അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവർക്ക് നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല
തൃക്കാക്കരയില്‍ എല്‍ഡിഎഫ് മതത്തെ എങ്ങനെ ഉപയോഗിക്കണമെന്ന വര്‍ഗീയതയുടെ തലച്ചോറ് പക്ഷമാവുമ്പോള്‍ പലപ്പോഴും സഭയെ എതിര്‍ത്തുനിന്നിട്ടുളള പി ടി തോമസിനോടുളള സ്‌നേഹം കൊണ്ട് ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് ഹൃദയപക്ഷമാവുന്നു എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു
മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ് സി ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി എമ്മും കരസ്ഥമാക്കിയിട്ടുണ്ട്